നയതന്ത്ര പരിഹാരത്തിൽ എത്താൻ സമയം അനുവദിക്കുന്നതിനായി ഖത്തറും, സൗദിയും
യുഎസും ഫ്രാൻസുമടക്കം വിവിധ രാജ്യങ്ങൾ മുന്നോട്ടു വെച്ച 21 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ തള്ളി.
വടക്കിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്നും കുടിയൊഴിപ്പിക്കപ്പെട്ട തങ്ങളുടെ പൗരന്മാർ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതുവരെ ഞങ്ങളുടെ എല്ലാ ശക്തിയോടെയും ഞങ്ങൾ പോരാടുന്നത് തുടരുരുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.
യുദ്ധം തുടരാൻ സൈന്യത്തിന് നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വെടിനിർത്തൽ നിർദ്ദേശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
ഇസ്രായേലിലെ വലതുപക്ഷ നേതാക്കളും വെടിനിർത്തലിന് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു, ഇത് ഇസ്രായേൽ സൈന്യത്തിൻ്റെ വേഗത തടയുമെന്നും ഹിസ്ബുള്ളയ്ക്ക് വീണ്ടും സംഘടിക്കാൻ സമയം നൽകുമെന്നും അവർ വാദിച്ചു.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇസ്രായേൽ കൂടുതൽ കാലം ആക്രമണം നടത്തേണ്ടതുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി ആർമി റേഡിയോ പറഞ്ഞു.
വെടിനിർത്തൽ നിർശേഷം ഇസ്രായേൽ തള്ളിയതോടെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ലബനൻ സന്ദർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
അതേ സമയം ഹൈഫയുടെ വടക്ക് ഭാഗത്തുള്ള ഇസ്രായേലിൻ്റെ റാഫേൽ സൈനിക കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 45 റോക്കറ്റുകൾ ലെബനനിൽ നിന്ന് വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
