ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് അടക്കം നിരവധി രാജ്യങ്ങൾ ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ താൽകാലിക വെടിനിർത്തലിന് സംയുക്തമായി ആഹ്വാനം ചെയ്തു.
യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ, നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവരുമായി ചേർന്നാണ് 21 ദിവസത്തെ താത്കാലിക വെടിനിർത്തലിന് സംയുക്ത ആഹ്വാനം നൽകിയത്.
യൂറോപ്യൻ യൂണിയന് പുറമെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളും കൂടി, ഒപ്പിട്ട വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, “2023 ഒക്ടോബർ 8 മുതൽ ലെബനനും ഇസ്രായേലും തമ്മിലുള്ള സ്ഥിതി പ്രദേശത്തെ കൂടുതൽ അപകടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് പ്രസ്താവിക്കുന്നു.
അതിർത്തിയുടെ ഇരുവശത്തുമുള്ള സാധാരണക്കാർക്ക് സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്ന ഒരു നയതന്ത്ര ഒത്തുതീർപ്പിൽ എത്തേണ്ട സമയമാണിത്.
അതിനാൽ ലെബനൻ-ഇസ്രായേൽ അതിർത്തിയിലും ഗാസയിലെ ഉടനടി വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു.
ഇസ്രായേലിൻ്റെയും ലെബനൻ്റെയും ഗവൺമെൻ്റുകൾ ഉൾപ്പെടെ എല്ലാ കക്ഷികളോടും താൽക്കാലിക വെടിനിർത്തൽ ഉടനടി അംഗീകരിക്കാൻ ആവശ്യപ്പെടുന്നുവെന്നും പ്രസ്താവന പറയുന്നു.
ഈ കാലയളവിനുള്ളിൽ ലെബനനും ഇസ്രായേലും തമ്മിലുള്ള പ്രശ്നം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും പൂർണമായി പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണെന്ന് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ച രാജ്യങ്ങൾ അറിയിച്ചു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
