ലബനനിൽ കരയുദ്ധം ആരംഭിച്ച ഇസ്രായേലിന് കനത്ത തിരിച്ചടി. ഹിസ്ബുള്ളയുമായി നേരിട്ട് നടന്ന ഏറ്റുമുട്ടലിൽ 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു.
അതിർത്തി കടന്ന് ഒരു വീട്ടിൽ അഭയം പ്രാപിച്ച ഇസ്രായേൽ സൈനികരെ നിരീക്ഷിച്ച ശേഷം, വീട് ആക്രമിച്ച ഹിസ്ബുള്ള ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്
ബുള്ളറ്റുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഉപയോഗിച്ചാണ് തങ്ങൾ ഇസ്രായേൽ സൈനികരെ നേരിട്ടതെന്ന് ഹിസ്ബുള്ള പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കാതെ യൂണിറ്റിലെ എല്ലാ അംഗങ്ങളും ഒന്നുകിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.
ആറ് ഇഗോസ് കമാൻഡോകളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മാറ്റുന്നതിനിടയിൽ വീണ്ടും ആക്രമണം നടക്കുകയും കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ അതിർത്തിയുടെ കിഴക്കൻ ഭാഗത്തുള്ള മറൂൺ അൽ-റാസ് ഗ്രാമത്തിൽ ഗൈഡഡ് റോക്കറ്റുകളുപയോഗിച്ച് മെർക്കാവ ടാങ്കുകളെ ലക്ഷ്യം വച്ചതായി ലെബനീസ് ഗ്രൂപ്പ് പറയുന്നു.
ആക്രമണത്തിൽ മൂന്ന് ഇസ്രായേലി ടാങ്കുകൾ തകർത്തതായും ലബനൻ സായുധ സേന അവകാശപ്പെട്ടു. നേരത്തെ, ഇതേ പ്രദേശത്ത് ഇസ്രായേൽ സൈനികർക്ക് നേരെ മാരകമായ ആക്രമണം ഹിസ്ബുള്ള നടത്തിയിരുന്നു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
