ലെബനനിലെ തെക്കു കിഴക്കൻ പട്ടണത്തിൽ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 9 പേർ കൊല്ലപ്പെട്ടു, ഇവരിൽ നാല് പേർ കുട്ടികളാണ്.
കുടുംബം താമസിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു എന്ന് ലെബനനിലെ നാഷണൽ ന്യൂസ് ഏജൻസി പറഞ്ഞു.
തിങ്കളാഴ്ച ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതിനുശേഷം അവരുടെ മരണസംഖ്യ 700-ലധികം ആളുകൾ കൊല്ലപ്പെട്ടു.
ഗാസയിലേതിന് സമാനമായി കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം അതിവേഗം ഉയരുകയാണെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ ലെബനനിൽ ആക്രമണം തുടങ്ങിയതിന് ശേഷം ഇതുവരെ 700ലധികം പേർ കൊല്ലപ്പെട്ടു, ഇതിൽ 50 പേർ കുട്ടികളും, 94 പേർ സ്ത്രീകളുമാണ്.
അമേരിക്കയും, യൂറോപ്യൻ യൂണിയനും, ഖത്തറും, സൗദിയുമടക്കം നിരവധി രാജ്യങ്ങൾ ചേർന്ന് സംയുക്തമായി അവതരിപ്പിച്ച വെടിനിർത്തൽ നിർദ്ദേശം ഇന്നലെ ഇസ്രായേൽ തള്ളുകയും, ആക്രമണം കടുപ്പിക്കുമെന്ന് പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
അതേസമയം ഗാസയിൽ കഴിഞ്ഞ ഒക്ടോബർ 8 മുതൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം.41,534 ആയി. 96,092 പേർക്ക് പരിക്കേറ്റു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
