സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താഴ്‌വരകളും വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളും ഒഴിവാക്കാൻ താമസക്കാരോട് അഭ്യർത്ഥിച്ചു.
മക്ക മേഖലയിൽ കനത്ത മഴയും, വെള്ളപ്പൊക്കവും, ആലിപ്പഴവർഷവും, ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. മക്ക നഗരത്തെയും, തായിഫ് നഗരത്തെയുമായിരിക്കും കൂടുതൽ ബാധിക്കുക.
ജിദ്ദയും അൽ-ലിത്തും ഉൾപ്പെടെ സമീപത്തെ ഗവർണറേറ്റുകളിൽ നേരിയ മഴ ലഭിക്കും. ശക്തമായ കാറ്റ് പൊടിക്കാറ്റിന് കാരണമായേക്കാം.
റിയാദ് മേഖലയിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം, അൽ-സുലൈയിലും വാദി അൽ-ദവാസിറിലും പൊടി നിറഞ്ഞ അവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
മദീന, ബഹ, അസിർ, ജസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കാം, ഹായിൽ, നജ്‌റാൻ, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കാം.
വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു.
അതിനിടെ, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ, വിവിധ പ്രദേശങ്ങളെ ബാധിച്ചേക്കാവുന്ന കാലാവസ്ഥ കെടുതികളെ നേരിടാൻ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിച്ച് പ്രവർത്തിക്കുകയാണെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും പിന്തുണയും വിവരങ്ങളും നൽകുന്നതുൾപ്പെടെ, കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ സ്കൂളുകൾ തയ്യാറാണെന്ന് ഉറപ്പാക്കാൻ, പ്രധാനമായും എൻസിഎമ്മും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ ബന്ധപ്പെട്ട അധികാരികളുമായി തുടർച്ചയായ ഏകോപനം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
