രാജ്യം മങ്കിപോക്സ് മുക്തമാണെന്നും, വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും, സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി വിഖായ മുന്നറിയിപ്പ് നൽകി.
ആഗോള തലത്തിൽ വൈറസിൻ്റെ വ്യാപനത്തിൻ്റെ വെളിച്ചത്തിൽ രാജ്യത്ത് ഇതുവരെ “മങ്കിപോക്സ് – ടൈപ്പ് 1” വൈറസിൻ്റെ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വിഖായ സ്ഥിരീകരിച്ചു.
രാജ്യത്തിലെ ആരോഗ്യ സംവിധാനം ശക്തവും ഫലപ്രദവുമാണെന്നും, ഏത് ആരോഗ്യ അടിയന്തിര സാഹചര്യങ്ങളെയും അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്നുവെന്നും അവർ ഊന്നിപ്പറഞ്ഞു.
ആരോഗ്യ വകുപ്പ് ശക്തമായ നിരീക്ഷണം നടത്തി വരികയാണ്. വൈറസിൻ്റെ വ്യാപനവും അതിൻ്റെ വ്യാപനം തടയാനുള്ള എല്ലാ പ്രതിരോധ നടപടികളും രാജ്യം സ്വീകരിച്ചിട്ടുണ്ട്.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ നിരവധി പ്രതിരോധ നടപടികൾ, ബോധവൽക്കരണ പദ്ധതികൾ, എപ്പിഡെമിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ നടപടിക്രമങ്ങൾ, എന്നിവ നടത്തി വരുന്നുണ്ടെന്ന് വിഖായ സൂചിപ്പിച്ചു.
അതേ സമയം ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു കഴിഞ്ഞു.
ഇരുപതിൽപരം രാജ്യങ്ങളിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ഇന്ത്യയില്‍ നിലവിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ എത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
