ലെബനൻ അതിർത്തിയിൽ ഇന്ന് രാവിലെ ഹിസ്ബുള്ള പോരാളികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച ഇസ്രായേൽ കരസേനാ ആക്രമണം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ നേർക്കുനേരെയുള്ള ഏറ്റുമുട്ടലുകളായിരുന്നു ഇത്.
തെക്കൻ ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ കരയാക്രമണം ഗാസയിൽ ഹമാസിനെ നേരിടുന്നതിനേക്കാൾ വ്യത്യസ്തമായ വെല്ലുവിളിയായിരിക്കുമെന്നാണ് സംഭവം സൂചിപ്പിക്കുന്നത്.
ലെബനൻ അതിർത്തി പ്രദേശത്ത് നിന്ന് ഹെലികോപ്റ്റർ വഴി ഒഴിപ്പിക്കുന്ന സൈനികരെ സ്വീകരിക്കാൻ ഇസ്രായേലിൻ്റെ വടക്ക് ഭാഗത്ത് 20 ഓളം ആംബുലൻസുകൾ കാത്തിരിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
അതിർത്തിയിൽ ഇസ്രായേൽ സൈനികരും ഹിസ്ബുള്ള സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായി ഹിസ്ബുള്ള നേരത്തെ അവകാശപ്പെട്ടിരുന്നു, ഇസ്രായേൽ സൈന്യവും ഇപ്പോൾ വാർത്ത സ്ഥിരീകരിച്ചു..
വ്യോമാക്രമണത്തിന്റെ കാര്യത്തിൽ ഇസ്രായേലിന് ശരിക്കും മുൻതൂക്കമുണ്ട്. പക്ഷേ, സാധ്യമായ ഏതെങ്കിലും കര അധിനിവേശം വരുമ്പോൾ എല്ലായ്പ്പോഴും ഹിസ്ബുള്ള മേൽക്കൈ ഉണ്ടാകുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു
ആദ്യ മുഖാമുഖ ഏറ്റുമുട്ടലിൽ – ഇസ്രായേലിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
