സൗദിയിൽ നിയമലംഘനം നടത്തുന്ന മോട്ടോർസൈക്കിൾ ഡ്രൈവർമാരെ നിരീക്ഷിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ട്രാഫിക് കാമ്പയിൻ തുടരുന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു.
റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള മോട്ടോർസൈക്കിൾ ഡ്രൈവർമാരുടെ പെരുമാറ്റം കുറയ്ക്കാനായി സൗദിയിലെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും കാമ്പയിൻ നടക്കുന്നുണ്ട്.
നിർദിഷ്ട പാത പാലിക്കാത്തതും, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതുമടക്കം പൊതു സുരക്ഷയെ ബാധിക്കുന്ന നിയമലംഘനങ്ങളുടെ പേരിൽ കിഴക്കൻ മേഖല ട്രാഫിക് ടീമുകൾ നിരവധി പേരെ അറസ്റ്റ് ചെയ്തു.
ഡ്രൈവിംഗ് ലൈസൻസില്ലാതെ മോട്ടോർ സൈക്കിൾ ഓടിച്ചാൽ 300 മുതൽ 900 റിയാൽ വരെ പിഴ ഈടാക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെയാണ് പിഴ ഈടാക്കുക.
സൗദിയിൽ ഡെലിവറി ആപ്പുകൾ വ്യാപകമായതോടെ നിരത്തുകളിൽ മോട്ടോർസൈക്കിളുകളുടെ എണ്ണം വ്യാപകമായി വർധിച്ചിട്ടുണ്ട്.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
